Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airport

നരേന്ദ്ര മോദിക്ക് ന്യൂസിലൻഡിൽ ഉജ്ജ്വല സ്വീകരണം; വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ

വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്. രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്‍റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ഇതിഹാസ താരം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്‍റെ പ്രധാന നേട്ടമായി.

District News

വിമാനത്താവളത്തിലെ മഴവെള്ളം ഒഴുകിയുണ്ടാകുന്ന ദുരിതം; കാരത്തോട്, കോതേരിത്തോട് നിർമാണം വേഗത്തിലാക്കും

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ മഴവെള്ളം ഒഴുകുന്ന കാരത്തോടിന്‍റെയും കോതേരിത്തോടിന്‍റെയും ഇരുകരകളും കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാനുള്ള നിർമാണം വേഗത്തിലാക്കാൻ ജനപതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ കീഴല്ലൂർ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.

മരം മുറിച്ചു മാറ്റുന്നതിൽ ഉണ്ടായ കാലതാമസവും ക്വാറി ഉത്പന്നങ്ങൾക്കുള്ള വില വർധനവും ഇവ കിട്ടാനുള്ള കാലതാമസവുമാണ് പ്രവൃത്തി മന്ദഗതിയിലാക്കിയതെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു.

കാരത്തോട് പ്രവൃത്തി 1300 മീറ്റർ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ബാക്കി ഭാഗം മഴയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ നിർദേശം നൽകി. പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ വളരെ ആശങ്കയിലും ബുദ്ധിമുട്ടിലും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലുമാണെന്നും എംഎൽഎ അറിയിച്ചു.

കോതേരിത്തോട് ഭാഗത്തെ മരങ്ങൾ എത്രയും വേഗത്തിൽ മുറിച്ചു മാറ്റി പ്രവൃത്തി ആരംഭിക്കാനും മഴ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ പ്രവർത്തികളും പൂർത്തിയാക്കാനും എംഎൽഎ നിർദേശിച്ചു.

യോഗത്തിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി. സജീവൻ, വൈസ് പ്രസിഡന്‍റ് വി.വി. വനജാക്ഷി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. രുധീഷ്, കെ.കെ. പ്രഭാകരൻ, വി. ജസ്ന, അംഗങ്ങളായ പി. ബാബു, എ. പ്രകാശൻ, കെ.പി. സുജാത, കെ.വി. ഷീന, കെ.പി. സിന്ധു, കെ. പ്രശാന്തൻ, പി.കെ. റജീന, സി. ജസീല, പഞ്ചായത്ത്‌ സെക്രട്ടറി എസ്. അജി, ചെറുകിട ജലസേചനവകുപ്പ് എക്സി. എൻജിനിയർ കെ. ഗോപകുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ്കുമാർ, അസി. എൻജിനിയർ സ്മൃതി സോഹൻ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളായ കെ. പ്രകാശൻ, സി.എസ്. സന്ദീപ് എന്നിവർ പങ്കെടുത്തു.

International

വെനസ്വേലയിൽ യുഎസ് ബോംബാക്രമണം: നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു

കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ യുഎസ് ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ സ്‌ഫോടനങ്ങൾ നടന്നതായും നാല് വിമാനത്താവളങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു. സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് ആക്രമണമുണ്ടായത്.

വെനസ്വേലയുടെ പ്രസിഡന്‍റ്  നിക്കോളാസ് മഡുറോ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യമോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകൾ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.

Movies

1.14 ലക്ഷം രൂപയാണ് മുല്ലപൂവിന് പിഴയായി ചുമത്തിയത്; വിമാനത്താവളത്തിൽ സംഭവിച്ചത് പറഞ്ഞ് നവ്യ നായർ

ഓസ്ട്രേലിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് നവ്യ നായർ. ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂ തലയില്‍ വച്ചാണ് താൻ യാത്ര ചെയ്തതെന്നും വലിയ പിഴവാണ് ഉണ്ടായതെന്നും എച്ച്ടി സിറ്റി സിംഗപ്പൂരിനോട് സംസാരിക്കവെ നവ്യ വ്യക്തമാക്കി.

സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് മെയിൽ അയച്ചു.

‘‘ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്. ബാഗിൽ ഒളിപ്പിച്ചു വച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അവ എന്‍റെ തലയിലായിരുന്നു. എന്നാൽ, യാത്രയ്ക്കു മുമ്പ് അത് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. ചെടികളുടെ ഭാഗങ്ങളും പൂക്കളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു എന്ന് അവർ പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ പൂക്കൾ എന്‍റെ ബാഗിൽ വച്ചിരുന്നതുകൊണ്ട് സ്നിഫർ ഡോഗ്സ് അത് മണത്തു.

പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ഓസ്‌ട്രേലിയൻ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു മെയിൽ അയയ്ക്കാമെന്ന് അവർ എന്നോട് പറഞ്ഞു. അതുകൊണ്ട്, അന്ന് രാത്രി തന്നെ ഞാൻ അവർക്കൊരു മെയിൽ അയച്ചു. ഡിപ്പാര്‍ട്ട്‌മെന്‍റിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്.

സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ, എന്നിൽ നിന്ന് 1980 ഓസ്‌ട്രേലിയൻ ഡോളറാണ് (1.14 ലക്ഷം രൂപ) ഈടാക്കിയത്. അതിൽ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല.

ഇതൊരു രാജ്യത്തിന്‍റെ നിയമമാണ്, എനിക്ക് അത് അനുസരിക്കണം. അല്ലാതെ മറ്റു വഴിയില്ല. ഞാൻ അവരോട് അഭ്യർഥിക്കുകയും അത് മനഃപൂർവമായിരുന്നില്ലെന്ന് പറയാൻ ശ്രമിക്കുകയും ചെയ്തു. മാനുഷിക പരിഗണനയിൽ അവർക്ക് ആ പൂക്കൾ എടുത്ത് അവിടെ വയ്ക്കാമായിരുന്നു.

എനിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു തന്നെ അവർക്കെന്നെ വിട്ടയയ്ക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് എനിക്കതിൽ അഭിപ്രായം പറയാൻ കഴിയില്ല.’’നവ്യ നായരുടെ വാക്കുകൾ.

ഇതിന്‍റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനും തനിക്ക് കുറെയധികം സമയമെടുത്തുവെന്നും നവ്യ വെളിപ്പെടുത്തി. യാത്ര ചെയ്യുമ്പോൾ നമ്മൾ മറന്നു പോകുന്ന ഇത്തരം കാര്യങ്ങൾ തന്‍റെ അനുഭവത്തിൽ നിന്ന് പഠിക്കണമെന്നും താരം പറഞ്ഞു.

‘‘എനിക്കുണ്ടായ ഈ പ്രശ്നം നാട്ടിലും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്, അതിനാൽ യാത്രയ്ക്കുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവർ കൂടുതൽ ജാഗ്രത പുലർത്തും. ഈ നിയമങ്ങൾ തികച്ചും കർശനവും വളരെ കടുപ്പമുള്ളതുമാണ്. അതുകൊണ്ട് ഇത് അത്ര എളുപ്പമല്ല, ഡിക്ലറേഷൻ ഫോം എന്നത് യാത്രക്കാർക്ക് എളുപ്പത്തിൽ വിട്ടുപോയേക്കാവുന്ന ചെറിയൊരു ഫോം ആണ്.’’നവ്യ പറയുന്നു.


Latest News

Corehub Up